ഓണത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ ഏഴിന് നടക്കുന്നു. കലൂരിൽ ആർബിഐയുടെ എതിർ വശത്തുള്ള റെന ഇവന്റ് ഹബ്ബിൽ രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. 50,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയും വീതമാണ്.കൂടാതെ 10 ടീമുകൾക്ക് പ്രോസാൽഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കോളേജ് വിദ്യാർഥികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കോർപ്പറേറ്റ് ജീവനക്കാർ തുടങ്ങിയ എല്ലാവർക്കും മൽസരത്തിൽ പങ്കെടുക്കാം. ഏഴ് പേർ അടങ്ങിയ സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തിൽ നിന്നും അസോസിയേഷൻ / ക്ലബ്ബുകളിൽ നിന്നും ഒന്നിലേറെ ഗ്രൂപ്പുകൾക്ക് പൂക്കള മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്.

പൂക്കളമൽസര നിയമങ്ങൾ

  • മല്‍സരത്തില്‍ പങ്കെടുക്കേണ്ടത് ടീം ആയിട്ടാണ്. ഒരു ടീമില്‍ ടീം ക്യാപ്റ്റ നുള്‍പ്പെടെ 7 അംഗങ്ങള്‍ മാത്രമേ പാടുള്ളൂ.
  • കോളേജ് വിദ്യാര്‍ഥികള്‍, റെസിഡന്റ്‌സ് അസ്സോസിയേഷന്‍സ്, ക്ലബ്ബുകള്‍ , കോര്‍പ്പറേറ്റ് എംപ്ലോയീസ് എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
  • മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യ ടീമുകളെ മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
  • പൂക്കളമിടേണ്ട കളത്തിന്റെ ക്രമനമ്പര്‍ പങ്കെടുക്കുന്ന ദിവസം നല്‍കുന്നതാണ്.
  • മല്‍സരത്തില്‍ പങ്കെടുക്കേണ്ട ഓരോ ടീമിനും കോഡ് നമ്പര്‍ നല്‍കും.
  • കളത്തില്‍ മല്‍സരാര്‍ഥിയുടെ പേരോ, തിരിച്ചറിയും വിധത്തിലുള്ള അടയാളങ്ങളോ അനുവദനീയമല്ല. എന്നാല്‍ വിധി നിര്‍ണയത്തിനു ശേഷം പേരുകള്‍ വയ്ക്കാവുന്നതാണ്.
  • രജിസ്റ്റര്‍ ചെയ്ത ടീം അംഗങ്ങള്‍ക്കു മാത്രമേ പൂക്കളമല്‍സരം നടക്കുന്നിടത്തേക്കു പ്രവേശനം അനുവദിക്കുകയുള്ളൂ.
  • മല്‍സര ഹാളില്‍ കൊച്ചുകുട്ടികള്‍ക്കു പ്രവേശനം അനുവദിക്കുന്നതല്ല.
  • ഓരോ ടീമും മാതൃഭൂമി അറിയിക്കുന്ന സമയത്തു ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന മാതൃഭൂമിയൂടെ കൗണ്ടറില്‍ റിപ്പോര്‍ട്ട ചെയ്യേണ്ടതാണ്. അര മണിക്കൂറിലധികം വൈകി വരുന്ന ടീമുകളെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.
  • പൂക്കളം നിര്‍മിക്കാന്‍ മൂന്നു മണിക്കൂര്‍ മാത്രമേ അനുവദിക്കുകയുള്ളൂ. (സ്‌കെച്ചു വരച്ചു പൂക്കളമിടുന്നതിനുള്ള ആകെ സമയം).
  • വൃത്താകൃതിയിലോ ചതുരത്തിലോ തീര്‍ക്കാവുന്ന പൂക്കളത്തിന്റെ കുറുകെയുള്ള ദൈര്‍ഘ്യം ഒന്നര മീറ്ററില്‍ കൂടാന്‍ പാടില്ല.
  • പൂക്കള നിര്‍മാണത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാവൂ.
  • പൂക്കള നിര്‍മാണത്തിന് മുന്‍കൂട്ടി തയാറാക്കിയ പൂക്കള വലുപ്പത്തിലുള്ള സ്‌കെച്ചുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ചെറിയ മാത്യകാ ചിത്രങ്ങള്‍ നോക്കി കളമെഴുത്തുകള്‍ അനുവദനീയമാണ്. കളിമണ്ണ്്, പെര്‍മനന്റ് മാര്‍ക്കര്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
  • പൂക്കളത്തിന്റെ തനിമ, ഡിസൈനിന്റെ ഭംഗി, കളത്തിന്റെ വൃത്തി, ഘടകങ്ങളുടെയും വര്‍ണങ്ങളുടെയും പൊരുത്തം, ആശയത്തിന്റെ പുതുമ എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും വിധി നിര്‍ണയം.
  • മാതൃഭൂമി ഭാരവാഹികളുടെ അറിയിപ്പു ലഭിച്ചതിനു ശേഷം മാത്രമേ പൂക്കളം മാറ്റുവാന്‍ ടീം അംഗങ്ങളെ അനുവദിക്കുകയുള്ളൂ.
  • ജഡ്ജിങ് സമയത്ത് മല്‍സര ഹാളില്‍ ടീം ക്യാപ്റ്റനോ അല്ലെങ്കില്‍ ക്യാപ്റ്റന്‍ നിര്‍ദേശിക്കുന്ന ആളിനോ പ്രവേശിക്കാം. പൂക്കളനിര്‍മാണത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കേണ്ടതാണ്.
  • പൂക്കളങ്ങളുടെ ഫോട്ടോ എടുക്കുന്നതിനും അവ പിന്നീട് ഉപയോഗിക്കുന്നതിനും മാതൃഭൂമിക്ക് അവകാശമുണ്ടായിരിക്കും.
  • പൂക്കളത്തിനൊപ്പം വച്ചൊരുക്കും ക്രമീകരിക്കാവുന്നതാണ്. ഇവ ഓരോ ടീമിനും ലഭിച്ചിരിക്കുന്ന കളത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കേണ്ടതാണ്.
  • സമ്മാനദാനം വരെ പൂക്കളത്തിന്റെയും അനുബന്ധ സാധനങ്ങളുടെയും സംരക്ഷണം അതതു ടീമിന്റെ ചുമതലയാണ്.
  • മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത ടീമുകള്‍ ആയോഗ്യരാക്കപ്പെടുന്നതാണ്.