താമരശ്ശേരി ചുരത്തിലെ ആ വലിയ കമാനം കടന്ന് ഇനിയും സഞ്ചാരികളെത്തണം... മലനാടിന്റെ ടൂറിസം ഇനിയും ലോകം കീഴടക്കണം...
വയനാട് വിരുന്നൊരുക്കട്ടെ....

EXPLORE

PODCAST

VIDEOS

വയനാട്ടിലെ ലക്കിടിയിൽ ഒരു ഗോത്ര പൈതൃക ഗ്രാമമുണ്ട്. 'എൻ ഊര്' എന്ന് പേരുള്ള ഈ ഹെറിറ്റേജ് വില്ലേജിൽ കേരളത്തിൽ അധിവസിക്കുന്ന വിവിധങ്ങളായ ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളുമൊക്ക ഒരു കുടക്കീഴിലെന്നപോലെ നമുക്ക് അനുഭവിച്ചറിയാനാകും.

​രണ്ടര വര്‍ഷത്തിനു ശേഷം വയനാട്ടിലെ കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ഹൈക്കോടതി ഉത്തരവനുസരിച്ച് ഒരു ദിവസം 1100 പേര്‍ക്ക് മാത്രമാണ് പ്രവേശനം.‌ ആദ്യ ദിനം തന്നെ കുറുവയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി.

വടക്കേ വയനാട്ടിലെ കുഞ്ഞോം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും നാല് കിലോമീറ്ററോളം കാട് കടന്ന് വേണം ചുരുളിയിലെത്താന്‍. തുടക്കത്തില്‍ മാത്രം കോണ്‍ക്രീറ്റ് പാത. പിന്നെ മൂന്ന് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ജീപ്പ് മാത്രം പോകുന്ന മണ്‍പാത. കാട്ടിലൂടെ ഒരു ഓഫ് റോഡ് യാത്ര നടത്തിയ ഫീലുണ്ട് ചുരുളിയിലെത്തുമ്പോള്‍. കാട് പൊതിഞ്ഞു പിടിച്ച മനോഹരഗ്രാമത്തിലേക്ക് ഒരു യാത്ര

വയനാട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാൽ അവയൊന്നും അല്ലാതെ അധികം അറിയപ്പെടാത്ത മനോഹര ഇടങ്ങളും വയനാട്ടിലുണ്ട്. അങ്ങനെ ഒന്നാണ് പുൽപ്പള്ളി ചൂരൽമലക്ക് അടുത്തുള്ള അട്ടമല. ഏതൊരു യാത്രാ പ്രേമിയേയും വശീകരിക്കുന്ന സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടത്തെ പ്രത്യേകത.

വയനാട് മേപ്പാടിയിലെ ചുളിക്കപ്പുഴയിലെ കാന്തൻപാറ ട്രക്കിങ്ങും ചുറ്റും കാണുന്ന മനോഹരമായ കാഴ്ചകളും വ്യത്യസ്തമായ അനുഭൂതിയാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശമില്ല. പ്രത്യേക അനുമതിയോട് ഔദ്യോഗിക സംഘത്തിനൊപ്പം നടത്തിയ ട്രക്കിങ്ങിന്റെ മായക്കാഴ്ചകൾ

വയനാട്ടില്‍ പുല്പള്ളിക്കടുത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. പാക്കം എന്ന വനഗ്രാമത്തിനകത്ത് സ്ഥിതി ചെയ്യുന്ന കേണിയാണ് ആ വിസ്മയം. കഷ്ടിച്ച് ഒരാള്‍ക്ക് മുഖം നോക്കാന്‍ മാത്രം വലിപ്പമേയുള്ളൂ. പക്ഷേ ഇതുവരെ വറ്റിയ ചരിത്രമില്ല ഈ നീരുറവയ്ക്ക്. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു ക്ഷേത്രം പോലെ കരുതി കുടിനീരിനായി ആശ്രയിക്കുന്ന കേണിയുടെ വിശേഷങ്ങളാണ് ഇത്തവണത്തെ ലോക്കല്‍ റൂട്ടില്‍.

കതിരിട്ടു നിൽക്കുന്ന നെൽവയലിനെ ഒന്നടങ്കം മറച്ച് മഞ്ഞുപെയ്യുന്ന ഒരു ​ഗ്രാമമുണ്ട് കേരളത്തിൽ. സൂര്യന് കടന്നുവരാൻ പറ്റാത്തവിധം മഞ്ഞുമറ തീർക്കുന്ന ആ ​ഗ്രാമമാണ് ചേകാടി. വയനാട് ജില്ലയിലെ പുല്പള്ളിക്കടുത്ത് കാടിനുള്ളിൽ നിശ്ശബ്ദമായി നിലകൊള്ളുകയാണ് ഈ പ്രദേശം.

കുന്നുകയറി, മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് തണുപ്പേറ്റ് മുനീശ്വരന്‍കുന്നിലേക്ക്. മനുഷ്യന്റേതായ ആര്‍ഭാടമോ ആഡംബരങ്ങളോ ഇല്ലാത്ത പ്രകൃതി പച്ചപ്പണിയിച്ച മുനീശ്വരന്‍കുന്ന്... വയനാടിന്റെ വാഗമണ്‍.

വയനാട്ടിലെ തിരുനെല്ലിയില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, പുല്ലുമേഞ്ഞ, ചാണകം മെഴുകിയ, മച്ചുള്ള വീട്- വയനാട്ടുകാരൻ ജാവനയ്യേട്ടന്റെ ഈ വീടിന് ഒരു കോടി രൂപ വില പറഞ്ഞിട്ടും വിൽക്കാൻ തയ്യാറായിട്ടില്ല.

വയനാടിന്റെ സ്വന്തം മുളങ്കൂമ്പ് ഉപ്പേരിയെക്കുറിച്ച് പറഞ്ഞത് ബാലന്‍ ചേട്ടനാണ്. കായല്‍, കള്ളി എന്നിങ്ങനെ പല പേരുകളുണ്ട് വയനാട്ടില്‍ മുളങ്കൂമ്പിന്. സിംപിളാണ് മുളങ്കൂമ്പ് ഉപ്പേരിയുടെ പാചകം. നാരടങ്ങിയ ഭക്ഷണമായത് കൊണ്ട് തന്നെ പവര്‍ഫുള്ളും

Wayanad Trekking

കൊച്ചംകോട് ഗോവിന്ദനാശാന്‍; അമ്പെയ്ത്ത് രംഗത്തെ വയനാടന്‍ പെരുമ

പണ്ട് കാടിറങ്ങി നാട് വിറപ്പിച്ചിരുന്നവരാണ്, ഇന്ന് നാടിനെ സംരക്ഷിക്കുന്നു; മുത്തങ്ങയിലെ ആന വിശേഷം